2012, ഒക്‌ടോബർ 12, വെള്ളിയാഴ്‌ച

തടവില്‍


എന്തിനാണിതൊക്കെ .
എന്റെയും നിന്റെയും -
നെഞ്ചില്കത്തുന്ന ചിന്തകള്‍ 
മാത്രമുള്ളപ്പോള്‍ .
പ്രണയക്കെടുതികള്‍ ,
സ്നേഹ കുരുതികള്‍ ,
ഇഷ്ട ബന്ധുക്കളുടെ മരണ 
യാത്രകള്‍ - ഇങ്ങനെ ഓരോരോ 
വിലാപങ്ങളില്ഇനിയുമോടുങ്ങുവാന്‍ ,
വേണ്ട , നമ്മുക്കിനി പിരിയാം -
മണല്തിട്ടയിന്മേല്‍ 
ചോറും കറിയും വയ്ച്ചതും 
മണല്കൊട്ടാരം പണിതു 
അതില്അന്തിയുറങ്ങാന്കൊതിച്ചതും -
വ്യാമോഹമായി കണ്ടു 
കണ്ണടയ്ക്കാം .
മിഴികള്പതിയെ അടയുമ്പോള്‍ 
നിറ കണ്ണില്തുളുംപിയോഴുകിയ
ഉപ്പു നീര്‍ -
നാവോട് ചേര്ത്ത് - രുചിച് 
അമര്തിക്കരയാം .
മോഹങ്ങള്താനേ മരണം 
വരിയ്ക്കുംപോള്വരികളില്‍ 
വിഷാദം അറിയാതെ പടരുന്നു .
പ്രിയമുള്ളതൊക്കെയും പിരിഞ്ഞു 
അകലാന്എന്തിനീ ജീവിതം 
വെറുതെ കഴിക്കുന്നു .
ചേരാത്ത -
ഇണകളില്‍  ചത്ത പ്രണയവും 
പൊയ്പോയ സ്നേഹവും 
മോഹ ഭങ്ങങ്ങളായി ഉരുകുന്നു 
കന്നി വെയില്കണികളില്‍ .
എന്തിനു നമ്മള്കൊതിയ്ക്കുന്നു 
ഇങ്ങനെ -
വിധിയ്ക്കുന്ന ദൈവത്തിനു 
മനസ്സാക്ഷി ഇല്ലങ്കില്‍ .
പിരിയാം - അകലാം 
അങ്ങ് ദൂരെയൊരു കൂട്ടില്‍ 
ഏതോ ഇണക്കിളികള്ഉപേക്ഷിച്ച 
തടവില്‍ . ..................!
.........faisal pakalkuri 


തലവിധി


പ്രിയ സുഹൃത്തേ സഖിയെ .
വാചാലത നഷ്ടം വന്ന 
ആധുനികതയുടെ വക്താവ് ഞാന്‍ .
എണ്ണി തൂക്കി  രണ്ടു മൂന്നു വക്കിലോതുക്കുന്ന 
ജീവിതധാരണകള്‍ .

പ്രണയത്തിന്റെ നടുവ്  മുറിയ്ച്ചു
പകുതിയവള്ക്ക് 
 വെറുതെ കൊടുത്തു .
അര്ഥം നശിച്ച നാടന്പ്രേമത്തിന്റെ 
ചൂരും ചൂടും ഇന്ന് അന്തി ചന്തയില്‍ 
വില്ക്കുവാന്വയ്ചിരിയ്ക്കുന്നു .
വെറും വില്പ്പന ചരക്കാണിന്നു
സ്നേഹം .

ഭംഗി വാക്കുകള്നിരത്തി വയ്ച്ചു 
ഭാവ മാറ്റത്തിന് അടിമകളായി 
സ്വാര്തത കയ്യില്മുറുകെ പിടിയ്ച്ചു 
ജീവിതം പാതി വഴിയില്ഇട്ടെറിഞ്ഞു 
മരണം വരിയ്ക്കുന്ന -
തന്റേടവും ധൈര്യവുമുള്ള 
ആള്കൂട്ടങ്ങള്‍ .

തലവിധിയോ -
കാലത്തിനൊത്തു തുള്ളുന്ന മനുഷ്യനോ .
ചിരി മാഞ്ഞ കാലം .
മറവിയില്കുഴഞ്ഞു മറിഞ്ഞ 
ജീവിതത്തിന്റെ നൂലാമാലകള്‍ 
ചികഞ്ഞു പെറുക്കി 
എടുക്കുംപോഴെയ്ക്കും 
ഹൃദയത്തിന്റെ താളം നിലച്ചിരിയ്ക്കും .

ശവക്കുഴി 
മാന്തി അതിവേഗം മണ്ണിനടിയില്‍ 
പൂഴ്ത്തി വച്ച് - ഉടയോര്‍ 
ഓടുന്നു , സമയ കുറവ് .
തിരക്കോട് തിരക്ക് .
എന്തിനു - ആര്ര്ക്കുവേണ്ടി .
ഒടുവില്വൃദ്ധ സദനങ്ങളും
അനാഥാലയങ്ങളും നമുക്ക് തുണ .
................ശുഭ ദിന ആശംസകളോടെ -
ഫൈസല്പകല്കുറി 

2012, ഏപ്രിൽ 27, വെള്ളിയാഴ്‌ച

സ്വപ്നങ്ങളുടെ ഉറവിടം

സ്വപ്നങ്ങളുടെ ഉറവിടം എവിടെയാ .... "
ആ ചോദ്യം കേള്‍ക്കാത്ത മാതിരി
ഞാന്‍ മെല്ലെ അവളുടെ കൈകള്‍ എടുത്തു മാറ്റി
നീണ്ടു പരന്നു കിടക്കുന്ന ആകാശത്തിനെ നോക്കി
നിശബ്ദനായി നിന്നൂ .
ഒരിയ്ക്കലും സഷാത്കാരം നേടാത്ത കുറെ കിനാവുകളുടെ
കാവല്‍ക്കാരനാണ്‌ ഞാന്‍ എന്ന് അവള്‍ക്കു
അറിയില്ലാലോ .
മൌനത്തിന്റെ തോട് പോളിയ്ച്ചു അവള്‍ വീണ്ടും ചോദിച്ചു
" നമ്മളെന്തിനാ ഇവിടെ വന്നത് ...."
തമാശ തോന്നി . മനസ്സിലെ ചത്ത്‌ കിടക്കുന്ന കുറെ ആഗ്രഹങ്ങളുടെ -
ഉയിര്തെഴുന്നെല്‍പ്പാണ് - കിനാവുകള്‍ എന്ന്
അവോളോട് പറയാന്‍ തുനിഞ്ഞതാണ് .
ചോദ്യം കേട്ട് ഞെട്ടി , ശരിയാണ് .
എന്തിനാണ് ഞങ്ങള്‍ ഇവിടെ വന്നത് .
ഭയപ്പെടുത്തുന്ന നിഴലുകളില്‍ നിന്നും
ഒളിച്ചോടാനും , ഇരുളിന്റെ കയങ്ങളില്‍ മുങ്ങി തപ്പി
മരണത്തിന്റെ മുത്തുകള്‍ വാരാനും അല്ലെ -
വന്നത് , അതവള്‍ക്കും അറിയാം . പിന്നെ ചോദ്യത്തിന് -
എന്ത് പ്രസക്തി .
കുട്ടിത്തം വിട്ടു മാറാത്ത മുഖവും , നീലിച്ച ചെറിയ കണ്ണുകളും
ഉള്ള അവളെ - തന്നിലേയ്ക്കു ചേര്‍ക്കാന്‍ കഴിയാത്ത -
ജീവിതത്തിനോട് വിരക്തി തോന്നി ആവാം ഈ യാത്ര .
ഇഷ്ടതിന്റെയും സ്നേഹത്തിന്റെയും അതിര്‍ വരമ്പുകള്‍
ലന്കിച്ചു - പ്രണയിച്ചു മരിയ്ക്കാനുള്ള കൊതി .
സന്തോക്ഷങ്ങള്‍ ഇരുട്ടറയില്‍ അടയ്ക്കപ്പെട്ട ദിനങ്ങള്‍ .
അവള്‍ തല കുമ്പിട്ടു ഇരിയ്ക്കുകയാണ് .
മെല്ലെ അടുത്ത് ചെന്ന് ആ മുഖം കയ്യില്‍ -
കോരിയെടുത്തു പറഞ്ഞു .
" മരിയ്ക്കാം , ജീവിയ്ക്കാന്‍ അനുവധിയ്ക്കാത്ത ഈ ലോകത്തിന്റെ മുന്നില്‍ -
നമുക്ക് മരിയ്ച്ചു കാണിച്ചു കൊടുക്കാം ...."
വികാര വിചാരങ്ങളുടെ അണ പൊട്ടി ഒഴുകുന്നു . എന്റെ -
നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പു കണങ്ങള്‍ - അവള്‍
സാരി തലപ്പ്‌ കൊണ്ടോപ്പി - കയിലിരുന്ന കുഞ്ഞു ഗുളികകള്‍ -
എനിയ്ക്ക് വച്ച് നീട്ടി . ജാറിലിരുന്ന വെള്ളം കയ്യിലെടുത്തു -
ഗുളികയുടെ കൂടെ വായിലേയ്ക്ക് കമഴ്ത്തി .
ഒപ്പം അവളും .
പതിയെ കിടക്കയിലേയ്ക്ക് -
അവളെയും ചേര്‍ത്ത് പിടിച്ചു വീഴുമ്പോള്‍ -
അറിഞ്ഞു ഇതാണ് ജീവിത്തില്‍ -
ഇനി നേടുവനുള്ളത് .
മരണത്തെ ഭയക്കുന്നവര്‍ ഭീരുക്കള്‍ .
പിന്നെ അറിഞ്ഞു അവള്‍ എന്നെ മുറുകെ പിടിയ്ക്കുന്നതും
മിഴികള്‍ മെല്ലെ അടയുന്നതും -
ഏതോ അഗാധതയിലേയ്ക്ക് ഞങ്ങള്‍ ആഴ്ന് പോകുന്നതും .
പതിയെ - പതിയെ - പതിയെ ...............!
........ഫൈസല്‍ പകല്കുറി....................

അതികാലെ

അതികാലെ ഉദിയ്ക്കാത്ത സൂര്യന്‍
നഷ്ട സ്വപ്നങ്ങളുടെ വില്‍പ്പന കാരന്‍ .
കിഴക്ക് ദിക്കില്‍ ഇരുളാണ് ഇപ്പോഴും
സഖീ നിന്റെ മനസ്സ് പോലെ .
നമുക്ക് ചുറ്റും സ്നേഹ പൂക്കള്‍
വിരിയിച്ചു സൗഹൃദം വളരട്ടെ
എന്നും , മറവിയും പിറവിയും
ഹൃദയത്തിന്‍ മാറ്റുരയ്ക്കട്ടെ .
നിനക്ക് വെളിച്ചം കാണുവാന്‍
എന്റെ മനസ്സ് എടുത്തോളൂ .
പകരം ഒത്തിരി പ്രണയം തരണം .
തരുന്നത് കലര്‍പ്പില്ലാത്ത സ്നേഹമാവണം .
പകലും രാത്രിയും ഒരുപോലാവണം .
അതിരുകള്‍ വേണ്ട പരിധികളില്ലാത്ത
പവിത്ര സ്നേഹം ഒടുവില്‍ മതി പ്രണയം .
സൌഹൃതം വളര്‍ന്നു പ്രണയമായത് തകര്‍ന്നു
എന്നാല്‍ കാലത്തിന്റെ പെയ്ക്കൂത് .
മതിഭ്രമം ബാധിച്ച മനസ്സുകള്‍ കൊന്നു
കൊലവിളി നടത്തുക നമ്മള്‍ .
നിനക്ക് ഞാനും എനിയ്ക്ക് നീയും
നമുക്ക് സ്നേഹവുമുന്ടെങ്കില്‍ പുരയ്ക്ക്
തൂണും , മേല്ക്കുരയും വേണ്ട പെണ്ണെ .............!
...........ആശംസകളോടെ -
ഫൈസല്‍ പകല്കുറി .

സഖീ

പ്രണയം കൊണ്ട്
കളിയ്ക്കുവാന്‍ ഞാനില്ല .
നിനക്കുതമം , പ്രണയമോ - അതോ
സ്നേഹമോ .
രണ്ടും തമ്മില്‍ രാപകല്‍
വ്യത്യാസം .
പ്രണയമാനെങ്കില്‍ - ഞാന്‍ നഗ്നന്‍
സ്നേഹമാണെങ്കില്‍ -
ഹൃദയം തുറക്കുന്നു -
നമ്മുടെ വൈകാരിക
നിമിഷങ്ങള്‍ക്ക് വേണ്ടി.
രണ്ടും തമ്മില്‍
സമപ്പെടുതുവാന്‍
നീ തുനിയൂ - അത്
എനിയ്ക്ക് ആവേശം പടര്‍ത്തും .
....ഫൈസല്‍ പകല്കുറി

വഴികള്‍ വിജനമാണ് ...

വഴികള്‍ വിജനമാണ് .
സ്നേഹത്തിനും പ്രണയത്തിനും
ഇടയില്‍ ചത്ത്‌ ജീവിക്കുന്ന -
ശവങ്ങള്‍ നമ്മള്‍ .

ഒരു മഴ പെയ്തെങ്കില്‍ .
സിരകള്‍ ചുരത്തുന്ന -
ചൂടും , സൂര്യന്റെ ചൂടും -
എന്നിലും നിന്നിലും വേദന -
പടര്‍ത്തുന്നു .

ഒരു ചാറ്റല്‍ മഴയെങ്കിലും -
ഈ പ്രണയത്തിന്‍ സ്മാരകം -
പണിയുവാന്‍ ,
മണ്ണ് കൊണ്ട് മനസ്സില്‍
തീര്‍ക്കുന്ന - മണ്ഡപം .
അത് നമ്മള്‍ , വിഷാദത്തിന്റെ -
മക്കള്‍ക്ക്‌ വേണ്ടി .

നീ വിലപിയ്ക്കുംപോള്‍ -
ഞാന്‍ കരയാറുണ്ട് .
എനിയ്ക്ക് - നിന്നെ ഇഷ്ട്ടപ്പെടുവാന്‍
തക്കവണ്ണം - പരുവപ്പെടുതുകയാണീ -
ഹൃദയം .
രക്ത കുഴലുകളില്‍ - അടിഞ്ഞു
കൂടിയ - സ്നേഹത്തിന്‍
വിഴുപ്പുകള്‍ - നീ അറിയണം .

ഇനി നിനക്കാവുമോ -
എന്നെ പ്രണയിക്കുവാന്‍ .........?
ഇത് , സത് പിഴിഞ്ഞെടുത്ത -
മാമ്പഴം .
നിറത്തില്‍ ഭ്രമിയ്ക്കരുത് .
ഒടുവില്‍ -
ദുഖിയ്ക്കും . ഞാന്‍ യാത്ര പോകട്ടെ .
നീ വരുകയാണെങ്കില്‍ - ഇടമുണ്ട്
മനസ്സിലും - യാത്രയിലും ............!
.............ഫൈസല്‍ പകല്കുറി

സുഹൃത്തേ .....

ഉണങ്ങിയ പകലുകളില്‍
നിന്നുമൊരു മോചനം -
കൊതിയ്ക്കുന്നു ഉഷ്ണിച്ച -
പ്രണയവും , പ്രേമവും ,
മനുഷ്യനും മതങ്ങളും ,
പിന്നെ ഗതി കിട്ടാതെ ,
അലയുന്ന മനസ്സുകളും .
ഇത് , കൂട്ടായ്മയുടെ -
വരന കൂടാരങ്ങള്‍ .
കൂരമ്പ്‌ എയ്തു വീഴ്ത്താതെ -
കാക്കാം - മരണത്തിനു -
പോലും കീഴ്പെടുതാനാകാത്ത -
സൌഹൃതം .
സ്വപ്‌നങ്ങള്‍ നെയ്യുന്ന -
സുവര്‍ണ നിമിക്ഷങ്ങള്‍ -
വാചാലമാം - മിഴികളും -
നനയാതെ - വയ്കാം .
സുഹൃത്തേ ,
സൌഹൃതം - അമ്രുതല്ലേ -
ബന്തങ്ങള്‍ ശിധിലപ്പെട്ട -
ഈ കാലത്ത് -
സുഹൃതല്ലേ എല്ലാം -
ഒരു മൃദു , സാന്ത്വനം -
പോലെ ....................................!
,,,,,,,,,,,,,,,,,,,,,,,,,,,,,,ശുഭ ദിനം നേരുന്ന -
ഫൈസല്‍ ഇക്ക