2012, ഒക്‌ടോബർ 12, വെള്ളിയാഴ്‌ച

തടവില്‍


എന്തിനാണിതൊക്കെ .
എന്റെയും നിന്റെയും -
നെഞ്ചില്കത്തുന്ന ചിന്തകള്‍ 
മാത്രമുള്ളപ്പോള്‍ .
പ്രണയക്കെടുതികള്‍ ,
സ്നേഹ കുരുതികള്‍ ,
ഇഷ്ട ബന്ധുക്കളുടെ മരണ 
യാത്രകള്‍ - ഇങ്ങനെ ഓരോരോ 
വിലാപങ്ങളില്ഇനിയുമോടുങ്ങുവാന്‍ ,
വേണ്ട , നമ്മുക്കിനി പിരിയാം -
മണല്തിട്ടയിന്മേല്‍ 
ചോറും കറിയും വയ്ച്ചതും 
മണല്കൊട്ടാരം പണിതു 
അതില്അന്തിയുറങ്ങാന്കൊതിച്ചതും -
വ്യാമോഹമായി കണ്ടു 
കണ്ണടയ്ക്കാം .
മിഴികള്പതിയെ അടയുമ്പോള്‍ 
നിറ കണ്ണില്തുളുംപിയോഴുകിയ
ഉപ്പു നീര്‍ -
നാവോട് ചേര്ത്ത് - രുചിച് 
അമര്തിക്കരയാം .
മോഹങ്ങള്താനേ മരണം 
വരിയ്ക്കുംപോള്വരികളില്‍ 
വിഷാദം അറിയാതെ പടരുന്നു .
പ്രിയമുള്ളതൊക്കെയും പിരിഞ്ഞു 
അകലാന്എന്തിനീ ജീവിതം 
വെറുതെ കഴിക്കുന്നു .
ചേരാത്ത -
ഇണകളില്‍  ചത്ത പ്രണയവും 
പൊയ്പോയ സ്നേഹവും 
മോഹ ഭങ്ങങ്ങളായി ഉരുകുന്നു 
കന്നി വെയില്കണികളില്‍ .
എന്തിനു നമ്മള്കൊതിയ്ക്കുന്നു 
ഇങ്ങനെ -
വിധിയ്ക്കുന്ന ദൈവത്തിനു 
മനസ്സാക്ഷി ഇല്ലങ്കില്‍ .
പിരിയാം - അകലാം 
അങ്ങ് ദൂരെയൊരു കൂട്ടില്‍ 
ഏതോ ഇണക്കിളികള്ഉപേക്ഷിച്ച 
തടവില്‍ . ..................!
.........faisal pakalkuri 


തലവിധി


പ്രിയ സുഹൃത്തേ സഖിയെ .
വാചാലത നഷ്ടം വന്ന 
ആധുനികതയുടെ വക്താവ് ഞാന്‍ .
എണ്ണി തൂക്കി  രണ്ടു മൂന്നു വക്കിലോതുക്കുന്ന 
ജീവിതധാരണകള്‍ .

പ്രണയത്തിന്റെ നടുവ്  മുറിയ്ച്ചു
പകുതിയവള്ക്ക് 
 വെറുതെ കൊടുത്തു .
അര്ഥം നശിച്ച നാടന്പ്രേമത്തിന്റെ 
ചൂരും ചൂടും ഇന്ന് അന്തി ചന്തയില്‍ 
വില്ക്കുവാന്വയ്ചിരിയ്ക്കുന്നു .
വെറും വില്പ്പന ചരക്കാണിന്നു
സ്നേഹം .

ഭംഗി വാക്കുകള്നിരത്തി വയ്ച്ചു 
ഭാവ മാറ്റത്തിന് അടിമകളായി 
സ്വാര്തത കയ്യില്മുറുകെ പിടിയ്ച്ചു 
ജീവിതം പാതി വഴിയില്ഇട്ടെറിഞ്ഞു 
മരണം വരിയ്ക്കുന്ന -
തന്റേടവും ധൈര്യവുമുള്ള 
ആള്കൂട്ടങ്ങള്‍ .

തലവിധിയോ -
കാലത്തിനൊത്തു തുള്ളുന്ന മനുഷ്യനോ .
ചിരി മാഞ്ഞ കാലം .
മറവിയില്കുഴഞ്ഞു മറിഞ്ഞ 
ജീവിതത്തിന്റെ നൂലാമാലകള്‍ 
ചികഞ്ഞു പെറുക്കി 
എടുക്കുംപോഴെയ്ക്കും 
ഹൃദയത്തിന്റെ താളം നിലച്ചിരിയ്ക്കും .

ശവക്കുഴി 
മാന്തി അതിവേഗം മണ്ണിനടിയില്‍ 
പൂഴ്ത്തി വച്ച് - ഉടയോര്‍ 
ഓടുന്നു , സമയ കുറവ് .
തിരക്കോട് തിരക്ക് .
എന്തിനു - ആര്ര്ക്കുവേണ്ടി .
ഒടുവില്വൃദ്ധ സദനങ്ങളും
അനാഥാലയങ്ങളും നമുക്ക് തുണ .
................ശുഭ ദിന ആശംസകളോടെ -
ഫൈസല്പകല്കുറി 

2012, ഏപ്രിൽ 27, വെള്ളിയാഴ്‌ച

സ്വപ്നങ്ങളുടെ ഉറവിടം

സ്വപ്നങ്ങളുടെ ഉറവിടം എവിടെയാ .... "
ആ ചോദ്യം കേള്‍ക്കാത്ത മാതിരി
ഞാന്‍ മെല്ലെ അവളുടെ കൈകള്‍ എടുത്തു മാറ്റി
നീണ്ടു പരന്നു കിടക്കുന്ന ആകാശത്തിനെ നോക്കി
നിശബ്ദനായി നിന്നൂ .
ഒരിയ്ക്കലും സഷാത്കാരം നേടാത്ത കുറെ കിനാവുകളുടെ
കാവല്‍ക്കാരനാണ്‌ ഞാന്‍ എന്ന് അവള്‍ക്കു
അറിയില്ലാലോ .
മൌനത്തിന്റെ തോട് പോളിയ്ച്ചു അവള്‍ വീണ്ടും ചോദിച്ചു
" നമ്മളെന്തിനാ ഇവിടെ വന്നത് ...."
തമാശ തോന്നി . മനസ്സിലെ ചത്ത്‌ കിടക്കുന്ന കുറെ ആഗ്രഹങ്ങളുടെ -
ഉയിര്തെഴുന്നെല്‍പ്പാണ് - കിനാവുകള്‍ എന്ന്
അവോളോട് പറയാന്‍ തുനിഞ്ഞതാണ് .
ചോദ്യം കേട്ട് ഞെട്ടി , ശരിയാണ് .
എന്തിനാണ് ഞങ്ങള്‍ ഇവിടെ വന്നത് .
ഭയപ്പെടുത്തുന്ന നിഴലുകളില്‍ നിന്നും
ഒളിച്ചോടാനും , ഇരുളിന്റെ കയങ്ങളില്‍ മുങ്ങി തപ്പി
മരണത്തിന്റെ മുത്തുകള്‍ വാരാനും അല്ലെ -
വന്നത് , അതവള്‍ക്കും അറിയാം . പിന്നെ ചോദ്യത്തിന് -
എന്ത് പ്രസക്തി .
കുട്ടിത്തം വിട്ടു മാറാത്ത മുഖവും , നീലിച്ച ചെറിയ കണ്ണുകളും
ഉള്ള അവളെ - തന്നിലേയ്ക്കു ചേര്‍ക്കാന്‍ കഴിയാത്ത -
ജീവിതത്തിനോട് വിരക്തി തോന്നി ആവാം ഈ യാത്ര .
ഇഷ്ടതിന്റെയും സ്നേഹത്തിന്റെയും അതിര്‍ വരമ്പുകള്‍
ലന്കിച്ചു - പ്രണയിച്ചു മരിയ്ക്കാനുള്ള കൊതി .
സന്തോക്ഷങ്ങള്‍ ഇരുട്ടറയില്‍ അടയ്ക്കപ്പെട്ട ദിനങ്ങള്‍ .
അവള്‍ തല കുമ്പിട്ടു ഇരിയ്ക്കുകയാണ് .
മെല്ലെ അടുത്ത് ചെന്ന് ആ മുഖം കയ്യില്‍ -
കോരിയെടുത്തു പറഞ്ഞു .
" മരിയ്ക്കാം , ജീവിയ്ക്കാന്‍ അനുവധിയ്ക്കാത്ത ഈ ലോകത്തിന്റെ മുന്നില്‍ -
നമുക്ക് മരിയ്ച്ചു കാണിച്ചു കൊടുക്കാം ...."
വികാര വിചാരങ്ങളുടെ അണ പൊട്ടി ഒഴുകുന്നു . എന്റെ -
നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പു കണങ്ങള്‍ - അവള്‍
സാരി തലപ്പ്‌ കൊണ്ടോപ്പി - കയിലിരുന്ന കുഞ്ഞു ഗുളികകള്‍ -
എനിയ്ക്ക് വച്ച് നീട്ടി . ജാറിലിരുന്ന വെള്ളം കയ്യിലെടുത്തു -
ഗുളികയുടെ കൂടെ വായിലേയ്ക്ക് കമഴ്ത്തി .
ഒപ്പം അവളും .
പതിയെ കിടക്കയിലേയ്ക്ക് -
അവളെയും ചേര്‍ത്ത് പിടിച്ചു വീഴുമ്പോള്‍ -
അറിഞ്ഞു ഇതാണ് ജീവിത്തില്‍ -
ഇനി നേടുവനുള്ളത് .
മരണത്തെ ഭയക്കുന്നവര്‍ ഭീരുക്കള്‍ .
പിന്നെ അറിഞ്ഞു അവള്‍ എന്നെ മുറുകെ പിടിയ്ക്കുന്നതും
മിഴികള്‍ മെല്ലെ അടയുന്നതും -
ഏതോ അഗാധതയിലേയ്ക്ക് ഞങ്ങള്‍ ആഴ്ന് പോകുന്നതും .
പതിയെ - പതിയെ - പതിയെ ...............!
........ഫൈസല്‍ പകല്കുറി....................

അതികാലെ

അതികാലെ ഉദിയ്ക്കാത്ത സൂര്യന്‍
നഷ്ട സ്വപ്നങ്ങളുടെ വില്‍പ്പന കാരന്‍ .
കിഴക്ക് ദിക്കില്‍ ഇരുളാണ് ഇപ്പോഴും
സഖീ നിന്റെ മനസ്സ് പോലെ .
നമുക്ക് ചുറ്റും സ്നേഹ പൂക്കള്‍
വിരിയിച്ചു സൗഹൃദം വളരട്ടെ
എന്നും , മറവിയും പിറവിയും
ഹൃദയത്തിന്‍ മാറ്റുരയ്ക്കട്ടെ .
നിനക്ക് വെളിച്ചം കാണുവാന്‍
എന്റെ മനസ്സ് എടുത്തോളൂ .
പകരം ഒത്തിരി പ്രണയം തരണം .
തരുന്നത് കലര്‍പ്പില്ലാത്ത സ്നേഹമാവണം .
പകലും രാത്രിയും ഒരുപോലാവണം .
അതിരുകള്‍ വേണ്ട പരിധികളില്ലാത്ത
പവിത്ര സ്നേഹം ഒടുവില്‍ മതി പ്രണയം .
സൌഹൃതം വളര്‍ന്നു പ്രണയമായത് തകര്‍ന്നു
എന്നാല്‍ കാലത്തിന്റെ പെയ്ക്കൂത് .
മതിഭ്രമം ബാധിച്ച മനസ്സുകള്‍ കൊന്നു
കൊലവിളി നടത്തുക നമ്മള്‍ .
നിനക്ക് ഞാനും എനിയ്ക്ക് നീയും
നമുക്ക് സ്നേഹവുമുന്ടെങ്കില്‍ പുരയ്ക്ക്
തൂണും , മേല്ക്കുരയും വേണ്ട പെണ്ണെ .............!
...........ആശംസകളോടെ -
ഫൈസല്‍ പകല്കുറി .

സഖീ

പ്രണയം കൊണ്ട്
കളിയ്ക്കുവാന്‍ ഞാനില്ല .
നിനക്കുതമം , പ്രണയമോ - അതോ
സ്നേഹമോ .
രണ്ടും തമ്മില്‍ രാപകല്‍
വ്യത്യാസം .
പ്രണയമാനെങ്കില്‍ - ഞാന്‍ നഗ്നന്‍
സ്നേഹമാണെങ്കില്‍ -
ഹൃദയം തുറക്കുന്നു -
നമ്മുടെ വൈകാരിക
നിമിഷങ്ങള്‍ക്ക് വേണ്ടി.
രണ്ടും തമ്മില്‍
സമപ്പെടുതുവാന്‍
നീ തുനിയൂ - അത്
എനിയ്ക്ക് ആവേശം പടര്‍ത്തും .
....ഫൈസല്‍ പകല്കുറി

വഴികള്‍ വിജനമാണ് ...

വഴികള്‍ വിജനമാണ് .
സ്നേഹത്തിനും പ്രണയത്തിനും
ഇടയില്‍ ചത്ത്‌ ജീവിക്കുന്ന -
ശവങ്ങള്‍ നമ്മള്‍ .

ഒരു മഴ പെയ്തെങ്കില്‍ .
സിരകള്‍ ചുരത്തുന്ന -
ചൂടും , സൂര്യന്റെ ചൂടും -
എന്നിലും നിന്നിലും വേദന -
പടര്‍ത്തുന്നു .

ഒരു ചാറ്റല്‍ മഴയെങ്കിലും -
ഈ പ്രണയത്തിന്‍ സ്മാരകം -
പണിയുവാന്‍ ,
മണ്ണ് കൊണ്ട് മനസ്സില്‍
തീര്‍ക്കുന്ന - മണ്ഡപം .
അത് നമ്മള്‍ , വിഷാദത്തിന്റെ -
മക്കള്‍ക്ക്‌ വേണ്ടി .

നീ വിലപിയ്ക്കുംപോള്‍ -
ഞാന്‍ കരയാറുണ്ട് .
എനിയ്ക്ക് - നിന്നെ ഇഷ്ട്ടപ്പെടുവാന്‍
തക്കവണ്ണം - പരുവപ്പെടുതുകയാണീ -
ഹൃദയം .
രക്ത കുഴലുകളില്‍ - അടിഞ്ഞു
കൂടിയ - സ്നേഹത്തിന്‍
വിഴുപ്പുകള്‍ - നീ അറിയണം .

ഇനി നിനക്കാവുമോ -
എന്നെ പ്രണയിക്കുവാന്‍ .........?
ഇത് , സത് പിഴിഞ്ഞെടുത്ത -
മാമ്പഴം .
നിറത്തില്‍ ഭ്രമിയ്ക്കരുത് .
ഒടുവില്‍ -
ദുഖിയ്ക്കും . ഞാന്‍ യാത്ര പോകട്ടെ .
നീ വരുകയാണെങ്കില്‍ - ഇടമുണ്ട്
മനസ്സിലും - യാത്രയിലും ............!
.............ഫൈസല്‍ പകല്കുറി

സുഹൃത്തേ .....

ഉണങ്ങിയ പകലുകളില്‍
നിന്നുമൊരു മോചനം -
കൊതിയ്ക്കുന്നു ഉഷ്ണിച്ച -
പ്രണയവും , പ്രേമവും ,
മനുഷ്യനും മതങ്ങളും ,
പിന്നെ ഗതി കിട്ടാതെ ,
അലയുന്ന മനസ്സുകളും .
ഇത് , കൂട്ടായ്മയുടെ -
വരന കൂടാരങ്ങള്‍ .
കൂരമ്പ്‌ എയ്തു വീഴ്ത്താതെ -
കാക്കാം - മരണത്തിനു -
പോലും കീഴ്പെടുതാനാകാത്ത -
സൌഹൃതം .
സ്വപ്‌നങ്ങള്‍ നെയ്യുന്ന -
സുവര്‍ണ നിമിക്ഷങ്ങള്‍ -
വാചാലമാം - മിഴികളും -
നനയാതെ - വയ്കാം .
സുഹൃത്തേ ,
സൌഹൃതം - അമ്രുതല്ലേ -
ബന്തങ്ങള്‍ ശിധിലപ്പെട്ട -
ഈ കാലത്ത് -
സുഹൃതല്ലേ എല്ലാം -
ഒരു മൃദു , സാന്ത്വനം -
പോലെ ....................................!
,,,,,,,,,,,,,,,,,,,,,,,,,,,,,,ശുഭ ദിനം നേരുന്ന -
ഫൈസല്‍ ഇക്ക

2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

കടല്‍ ...

ചക്രവാളത്തില്‍ തട്ടി
കടല്‍ നിശബ്ദം തേങ്ങി
ഇനിയെന്ന് , പുണരും -
ഭൂമിയെ , നിന്നെ ഞാന്‍ ....?

അതുകണ്ട് ഞാന്‍ -
തിര വന്നു പോയ പൂഴി -
മണലില്‍ , ഞാന്‍ നിന്നെ -
സ്നേഹിക്കുന്നു - എന്ന്
കാല്‍ വിരലാല്‍ കോറിയിട്ട്.
നിച്ചലം - നിന്ന
തിരകളില്‍ മായാതെ - ചെറു
സ്പര്‍ശം കൊണ്ട് പുളകിതയായ -
ഭൂമിയത് - ഏറ്റുവാങ്ങി .

ഒരു നിമിത്തം പോലെ -
അതാവാം ഞാനിന്നും ജീചിരിയ്ക്കുന്നത് .
സ്നേഹം - ദുഖമാണ് .
സംഗീതമാണ് .
സാന്ത്വനമാണ് .....................!
........ഒരു നല്ല ദിവസം കൂടി നേരുന്ന -
ഫൈസല്‍ പകല്കുറി

ചുവപ്പ് ......

ചുവപ്പില്‍ പൊതിഞ്ഞ
ഈ പ്രണയ ലേഖനം -
പ്രണയ കാലത്തെ പാരിതോഷികം .
നിനക്കാണ് .
നീ എന്നെ , പിരിഞ്ഞു പോയതില്‍ -
പിന്നെ ഞാന്‍ , അകലങ്ങള്‍ -
താണ്ടി , ഒരു മരുഭൂമിയില്‍ -
ജീവിതം തുലയ്ച്ചു .
നിന്റെ സ്മരണയ്ക്കായി -
ഞാന്‍ വേള്‍ക്കാന്‍ തുനിഞ്ഞത്
കിടചില്ലയെനിയ്ക്ക് .
പിന്നെയോ - ശവം നാറി -
പൂവിന്റെ നിറമുള്ള ഒരു -
പെണ്ണിനെ - ഞാന്‍
എന്റെ സഖിയാക്കി .
അത് , നിന്നോടുള്ള - പ്രായ ചിതം .
ചത്ത്‌ ജീവിച്ചു കാലങ്ങള്‍ -
മൃത പ്രായനാകി -
ഞാന്‍ അജയ്യനെന്ന ഭാവത്തില്‍ -
നടന്നു നീങ്ങി .
പ്രണയം - വില്‍ക്കുന്ന
ചന്തയില്‍ - മീനിന്റെ - കൂട്ടത്തില്‍
നിന്നെയും കണ്ടു ഞാന്‍ -
വില്‍ക്കുവാന്‍ ,
പൊട്ടി പൊളിഞ്ഞ മനസ്സുമായി -
മടങ്ങി ഞാനീ -
സഖിയ്ക്ക്‌ - പണിഞ്ഞ
സ്മാരകത്തില്‍ .
വേണ്ട ജീവിതം - ഇനി
ഈ കലികാലം -
കൊന്നു തിന്നട്ടെ - എന്നെയും
നിന്നെയും ...................!
.........ഫൈസല്‍ പകല്കുറി

പ്രളയ കെടുതികള്‍ ....

ഇതൊരു പ്രണയ മുന്നേറ്റത്തിന്റെ -
അവസാന നാളുകള്‍ .
പ്രണയ സാഫല്യത്തിന്റെ ഒടുക്കം .
ജന മുന്നേറ്റത്തിന്റെ സാഗരം .
ചവര്കൂനയുടെ - അന്ത്യം .
സംസ്കരണ ശാലയുടെ മരണം .
ഞങ്ങളില്‍ അടിചെല്‍പ്പിയ്ക്കുന്ന
മാലിന്യങ്ങള്‍ക്ക്‌ -
വിഷത്തിന്റെ ചുവ .
ആ വിഷം തിന്നു -
ചത്താല്‍ , ഞങ്ങടെ - കുടുമ്പം -
അനാഥം .
ആ വിഷം ശ്വസിച്ചു -
അര്‍ബുദം ബാദിച്ചാല്‍ -
എന്റെ സഖി വിധവ .

ഇത് പ്രണയ കാലം .
ഹൃദയം - ചത്ത നിങ്ങളുടെ
നിയമം - ഞങ്ങടെ തലയില്‍
കെട്ടി വച്ചാല്‍ -
പച്ച മാംസം തിന്നു -
നിങ്ങള്‍ - അധികാരികള്‍ -
രക്ഷസിന്‍ - രൂപം - പ്രാപിയ്ക്കും .

വിളപ്പില്‍ശാലയില്‍ -
നിങ്ങള്‍ - നര ഹത്യയ്ക്കു
തുനിഞ്ഞാല്‍ -
കരുണാകരന്‍ - രാജനെ
തല്ലി കൊന്ന കാലമല്ല -
ഇതെന്നരിയുക .
ഗ്രൂപുകളും , രാക്ഷ്ട്രീയവും -
അല്ലാതെ , ഞങ്ങള്‍
ഹൃദയമുള്ള , മനുഷ്യര്‍
ഇന്ത്യയില്‍ - ജീവിക്കുന്നു .

സത്യം -
നീതി -
ദയ -
സ്നേഹം -
ഇവ ചത്ത്‌ പൊങ്ങിയ -
ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ -
ഒരു സുനാമി -
രൂപം കൊള്ളുന്നുണ്ട് .
നീതിമ്മാനും -
നീതിന്യായവും -
വിലയ്ക്കെടുക്കുന്ന -
ഇടതനും , വലതനും -
ചോര ഇട്ടു വീഴുന്ന -
മുറിച്ച കൈപ്പതിയ്ക്കും -
കാവിയ്ക്കും - പച്ചയ്ക്കും
നാണമില്ലേ -
സ്വതന്ത്ര ഭാരതത്തില്‍ -
വ്യഭിച്ചരിയ്ക്കാന്‍ ......?

ഞങ്ങള്‍ അനാഥര്‍ .
നിങ്ങള്‍ സനാധര്‍ .
ഞങ്ങളെ - ഞങ്ങള്‍ അറിയാതെ -
വിറ്റ് - കാശ് വാങ്ങി -
ധനവാന്മാരായ - നിങ്ങളില്‍
ഹൃദയം ഉണ്ടോ ...........?

നിങ്ങടെ തലയ്ക്കു മീതെ -
സുനാമിയല്ല - സുഭാഷുമല്ല -
രീതയും - മറിയയും - സോണിയയും -
വീശിയാലും -
ചാവില്ല നിങ്ങള്‍ .
പിന്നെയോ -
ആകാശം പൊളിഞ്ഞു വീണു -
എലി ചത്ത പോലെ നിങ്ങളും -
തീരണം ...............................................!
..........ഫൈസല്‍ പകല്കുറി
00919544515676

ആമുഖം ....

എന്റെ എഴുത്തുകള്‍ക്ക് ഇരുളിന്റെ നിറമാണ് .
ഒറ്റയാനായി കഴിച്ച , ബാല്യവും സ്നേഹിക്കാനും
സ്നേഹിയ്ക്കപെടുവാനും കഴിഞ്ഞ കൌമാരവും -
നഷ്ട ദുഖങ്ങളുടെ -
പൊലിഞ്ഞു പോയ -
കിനാവുകളുടെ ഭാണ്ടവും പേറി ദേശാടനം -
നടത്തിയ , യൌവനവും -
ഇവയെല്ലാം അനുഭവങ്ങളുടെ -
കലവറയാണ് - എനിയ്ക്ക് .
അമ്മയുടെയും - അച്ഛന്റെയും മരണം എന്നില്‍ -
ഉളവാക്കിയ - ദുഃഖം സ്ഥായിയായ - ഒരു വിലാപമായി .
അമ്മ എനിയ്ക്ക് ദൈവമായിരുന്നു .
ദൈവം അമ്മയും .
ബ്രിട്ടീഷ്‌ ചിട്ടകളില്‍ സ്നേഹം മനസ്സില്‍ സൂക്ഷിച്ചു -
പുറത്ത് കാട്ടാതെ - ശാസിച്ച അച്ഛനും -
ഓരോ അണുവിലും - സ്നേഹം തുടിയ്ക്കണം എന്ന് പഠിപ്പിച്ച -
അമ്മയും - " എന്റെ ജീവിതത്തില്‍ " ഒരുപാട് -
സ്വാധീനം ചെലുത്തി.
സഹോദരിമാരും , ചേട്ടനുമൊക്കെ -
എന്നില്‍ ഒരു പുതിയ ലോകം കെട്ടി പടുക്കുവാന്‍ -
ശ്രമിച്ചപ്പോള്‍ -
ആളു കൂട്ടത്തിലും തനിയെ - എന്നാ വികാരവുമായി -
കവിഅരങ്ങുകളിലും - നാടക സദസ്സുകളിലും
തെണ്ടി നടന്നു .
എങ്ങുമെത്താതെ - ഒടുവില്‍
ദേശാടന പകുതിയില്‍ - അവളെ ഞാന്‍ കണ്ടു .
അവളില്‍ നിന്നും ഞാന്‍ ഉയര്‍ന്നു പൊങ്ങി .
ആകാശങ്ങള്‍ -
വെട്ടി പിടിയ്ക്കുകയും -
ആഗ്രഹങ്ങള്‍ സഫലീകരിക്കപെടുകയും - ചെയ്തു
കഴിഞ്ഞപ്പോള്‍ - അറിഞ്ഞു .
എനിയ്ക്ക് നഷ്ട്ടമായത് - ഇനി
ഒരിയ്ക്കലും മടക്കി കിട്ടില്ല .
അങ്ങനെ - ഞാന്‍ എഴുതി .
എന്റെ സ്വകാര്യതയില്‍ നിന്നും................................!
എന്റെ മാത്രം .........!
എന്നെ സ്നേഹിക്കുന്ന നിങ്ങള്‍ക്കായി -
ഇത് സമര്‍പ്പിയ്ക്കുന്നു ......!
സസ്നേഹം - ഫൈസല്‍ പകല്കുറി

വെളിച്ചം ......

വെളിച്ചം പരക്കുന്നതെയില്ല
സൂര്യന്‍ നോവുകളിലാണ് .
മന്താരം - മനസ്സിന്റെ
വിങ്ങലാണ് .
പ്രകൃതിയുടെ വിലാപവും .
നീ എവിടെയാണിപ്പോള്‍ .
ഒരു പക്ഷെ ഒരു " ദുരന്ത "-
നാടകത്തിനു തിരശീല
ഉയരുകയാണോ ............?
പ്രളയങ്ങള്‍ക്ക് - മുന്‍പ്
മൂകത - വേണ്ടി വരും .
അതാണല്ലോ - ജല
പ്രളയത്തിനു തൊട്ടു മുന്നേ -
പ്രപഞ്ചം ചിന്തയാല്‍ ഉരുകിയത് .
അഗ്നി പ്രളയത്തിനു -
തൊട്ടു മുന്‍പ് - സൂര്യന്‍ തെങ്ങിയത് .
ഇതൊന്നും കാണാന്‍ -
നമുക്ക് കണ്ണുകളില്ല .
വേണ്ട .
ഞാനൊന്നും പറയുന്നില്ല .
പ്രണയ പ്രലയതാല്‍ - ഹൃദയത്തിന്റെ
ലോല ഭിത്തികള്‍ -
തകര്ന്നവരാണ് - നമ്മളിലധികവും .
നീ - കരയരരുത് .
ഞാന്‍ മാത്രം ജീവിചിരിയ്ക്കുന്നത്
കര്‍മങ്ങളില്‍ - ദാക്ഷിണ്യം
ഇല്ലായ്മ .
നമ്മള്‍ - കണ്ണുകളില്‍
കനല്‍ നിറച്ചു കാത്തിരുന്നാലും
കിട്ടാത്തത് -
നാം അറിയാതെ വരും .
കാത്തിരിയ്ക്കുക - കണ്ണുകള്‍
വേദനിയ്ക്കട്ടെ ..........................................!
.........ശുഭ ദിന ആശംസകളോടെ -
ഫൈസല്‍ പകല്കുറി

പുലരുകയാണ്‌ ......

പുലരുകയാണ്‌ .
വന്ദനം പറയുവാന്‍  തുനിയുന്ന
നാവിനു വല്ലാത്ത സൗഹൃദം .
സ്നേഹത്തിന്‍ പൂഞ്ചോല -
കടവിലീ , തോണി തുഴഞ്ഞു
നമുക്കകലാം - ഓര്‍മ്മകള്‍
പാകിയ - കല്‍പ്പടവുകള്‍
വെറും - നോക്ക് കുത്തി കളായി
നില്‍ക്കട്ടെ - ഇനിയെന്നും .....!

കിഴക്ക് ,വെള്ള കീറുന്നു -
കിരാത വര്‍ഗമുനരുന്നു നാടിന്റെ -
ശാപമായി - സ്നേഹം നടിച്ചു
നടുക്കുന്നു നാടിനെ .
ഉടയോനും - അടിയോനും
ഭരണം - കയ്യാളുന്നോനും
കൈകള്‍ കോര്‍ത്ത്‌ - മുടിയ്ക്കുന്നു
നാടിനെ -
ആരാനുമില്ലാത്ത - പാവം
മനസ്സിനെ - മാന ഭംഗം
ചെയ്യുന്നു - ജന പ്രതി നിധികള്‍ .

ആയിരം രൂപയും -
മള്ളൂരുമുന്ടെങ്കില്‍ -
ആരെയും കൊല്ലാം - രാമാ നാരായണ .
അത് പണ്ട് .
ഇന്നോ -
അഞ്ഞൂറ് രൂപയും - ഒരു കുപ്പി
വിസ്കിയും - മന്ത്രിയും -
പെണ്ണും - തന്ത്രിയുമുന്ടെങ്കില്‍
എന്തും നടക്കും - നാരായണാ ............!

ഭരിയ്ക്കട്ടെ -
തുലയ്ക്കട്ടെ ഭാരതം .
ആരാന്റെ - ആന
പൂരാന്റെ തടി
പിടിയടാ - പിടി .
" ഇതൊക്കെ കാട്ടാന്‍ -
പറങ്കികള്‍ നാട് ഭരിച്ചാല്‍  " നടക്കുമോ കൂട്ടരേ .............!
................................
...........ശുഭ ദിന ആശംസകള്‍ . ഫൈസല്‍ പകല്കുറി

മരിച്ചു പോയ സുഹൃത്തുക്കള്‍ക്ക്

മരിച്ചു പോയ
സുഹൃത്തുക്കള്‍ക്ക് .
നിങ്ങളില്‍ ആരാണ് എന്നെ
അധികം പ്രണയിച്ചത് ..?
ഓര്‍മകളില്‍ മധുരം നിറച്ചു
തന്നത് ..............?
ജീവിതം വിലയ്ക്ക് തന്നത് .
വഴികളില്‍ എരിയുന്ന അഗ്നിയുടെ -
മുകളിലൂടെ നടക്കാന്‍ -
പടിപ്പിയ്ച്ചത് ......?

മറവി അനുഗ്രഹങ്ങളുടെ -
കലവറയും -
ദുഖത്തിന്റെ പാതാളവും
എന്ന് പറഞ്ഞു തന്നത് .
ലഹരിയും - നഗ്നതയും -
അട്ടയും , പുഴുവും പോലെയെന്ന് -
പറഞ്ഞു തന്നത് .
ഞാനൊരു - സ്വപ്‌നങ്ങള്‍
വില്പ്പനകാരനെന്നു .

പക്ഷെ അപ്പോഴും  നിങ്ങള്‍ -
എന്നെ കുറിയ്ച്ചു പറയാന്‍ -
മറന്നത് - ഒന്ന് മാത്രം .
" നഷ്ടം വന്ന എന്റെ മനസ്സിനെ കുറിയ്ച്ചു ........"
......................................................................................
....ഈ കവിത എന്റെ പ്രിയ സുഹൃത്തുക്കളായിരുന്ന -
ഹംസ , മോഹനദാസ് , മോഹന ചന്ദ്രന്‍ , സുദേവന്‍ -
എന്നിവരുടെ , ഓര്‍മകള്‍ക്ക്  മുന്നില്‍  സമര്‍പ്പിക്കുന്നു .
.........സസ്നേഹം .....ഫൈസല്‍ പകല്കു
റി

വഴിപിഴച്ച വാക്കുകള്‍ .....

കരളിന്റെ ഉള്ളിലാളുന്ന
തീയണയ്ക്കാന്‍ കരുതിയതാര്
എനിയ്ക്കൊരു തുള്ളി -
കണ്ണുനീര്‍.............?
വഴിപിഴച്ച വാക്കുകള്‍ .
അതിനാല്‍ - നാവ് അറുത്ത്
ബലിയിടുന്നു ഞാന്‍ .

ഓര്‍മ്മകള്‍ ചത്ത മനസ്സ് .
നിശ്വാസ വായുവില്‍ -
അലിയുന്ന ജീവിതം .
വഴികളും - വാതിലുകളും -
അടയുന്നു .
പേമാരി തിമിര്‍ക്കുന്നു
ഹൃദയത്തിലിപ്പോഴും .

കടല്ക്കര ശാന്തമാണെങ്കിലും
പ്രഷുബ്ധമീ - മനസ്സും
വ്യഥകളും .
ചത്തുപോയ ഘടികാര -
സൂചികള്‍ , വ്യര്തമായ കാലത്തിന്‍ -
ഊന്നു വടി .
അച്ചുതണ്ടുലയുന്നു
ഭൂമിയാകെ - അഗ്നിയാല്‍
എരിതീ - വരിയ്ക്കുന്നു .

ഇനിയിവിടെ കിനാവുകള്‍ -
വിതയ്ക്കുന്നുമില്ല -
കൊയ്യുന്നുമില്ല .
ആരോ വിതച്ചവ മുള -
പോട്ടുന്നുമില്ലയിനി .
കറുത്ത വാവടുക്കുന്നു -
പകല്‍ പോലെ സത്യമിത് -
ഇനിയില്ല ഭ്രമണങ്ങള്‍ ,
പകല്‍ രാത്രിയെ പ്രണമിയ്ക്കും.
ബാക്കിയായ മരണമത് -
മധുരമായി വരിയ്ക്കുന്നു .
വിടയിനി -
ചങ്ങലയില്‍ പൂട്ടിയ -
ബന്ധങ്ങള്‍ക്കും
കാതിരുന്നോര്‍ക്കും ,
എന്റെ വ്യഥകള്‍ക്കും
വിധിയ്ക്കും ......................എനിയ്ക്കും ...!
..........ഫൈസല്‍ പകല്കുറി

പകലിന്റെ ശാപം ..

നഷ്ട കണക്കുകളും 
വിഷാദ വിചാരങ്ങളും 
പകലിന്റെ ശാപം .
എരിഞ്ഞടങ്ങിയ പകലിന്റെ -
നാഭിയില്‍ -
തളം കെട്ടി നിന്ന ചോര -
സന്ധ്യയുടെ മോഹങ്ങള്‍ -
കത്തിയാല്‍ അറുത് .
വിധിയും അവളും യാത്ര -
പറയാന്‍ നിന്നില്ല .
ഇന്നത്തെ കാലം , 
എഴുതാന്‍ 
മറന്ന ഡയറിയില്‍ ആദ്യത്തെ 
പേജിലെ കുറിപ്പില്‍ മക്ഷി -
പടര്‍ന്നു . 
പഴയ കാലം - നീ ജയം കണ്ടു .
അല്ലേലും , ബാക്കി -
ചിതലരിച്ച പേജുകള്‍ .
ഇനി , അത് ആരും പടിയ്ക്കുവാന്‍
തുനിയില്ല . വെറുതെ മോഹിയ്ക്കാം .
ഇറങ്ങി നടക്കാം - നരച്ച രോമങ്ങളില്‍ -
കിനിയുന്ന വേര്പു -
തുള്ളികള്‍ മാറിലേയ്ക്ക് 
പതിയ്ക്കുമ്പോള്‍ - നേരിയ 
സുഖം .
അതുമതി . അല്ലാതെ നീ മറ്റൊന്നും 
കൊതിയ്ക്കരുത് .
കാലില്ലാത്ത കുടയും -
വടിയില്ലാത്ത കിളവനും .
കലികാല സന്തതികള്‍ .
കാമത്തിന് വേണ്ടി പരക്കം -
പായുന്ന - ആണ്‍ പെണ്‍ ജാതികള്‍ .
അവര്‍ക്ക് മണ്ണ് വേണ്ട - ഒടുവില്‍ 
ചാരമായി - കാറ്റില്‍ പറക്കും .
നിശ്വാസങ്ങളില്‍ പോലും -
കളങ്കം .
അതാവും - ഹൃദയത്തിനു 
വിലക്കുറവു .
അല്ലെങ്കില്‍ - നമുക്ക് - ആവശ്യമില്ലാത്ത 
ഒന്ന് - അതാണ്‌ ഹൃദയം .
ഇരട്ട കുഴല്‍ തോക്ക് പോലെ -
ഇരട്ടിച്ച കരള്‍ . അത് ഉറച്ചത് .
നഷ്ട കാലം - ശിഷ്ട ഭാഗം .
നിഷ്കളങ്കത - ചത്ത്‌ പോയത് -
നീ പഞ്ഞത് - ഇന്ന് ഞാനറിഞ്ഞു .
വേദനയില്ല . അതിനെനിയ്ക്ക് -
മനസ്സില്ല .................................!
......ഫൈസല്‍ പകല്കുറി .....

വികാരം ....

ഇന്നിന്റെ രോദനം -
ഇന്നലെ കിനാവില്‍ കണ്ടുവോ
സഖീ നീ .........?
ഇന്നലെ നമ്മള്‍ ഉയര്‍ത്തിയ
കൊടിമര ചില്ലയില്‍ -
നിറമില്ലാത്ത ഒരു കൊടിക്കൂറ -
പറക്കുന്നു .
വന്നുപോയവര്‍ -
മിഴിച്ചു നോക്കുന്നു .
ആ കൊടിമര ക്കൊമ്പില്‍ -
എന്നോ നിറഭേദം വന്ന ചിറകുകള്‍ -
ചിക്കി ഉണക്കാന്‍ പറന്നിറങ്ങിയ
ഇണക്കിളികള്‍ , പ്രണയത്തിന്‍
ചേഷ്ടകള്‍ ,
തോളോട് തോള്‍ ചേര്‍ന്ന് - കുറുകി
അടുക്കുന്നു .
നമ്മളില്‍ നിന്നും വിഭിന്നമാം -
ചിന്തകള്‍ - ഭാവങ്ങള്‍ .
നമ്മള്‍ക്കിതൊക്കെ - മടുപ്പ് തോന്നിയ
വികാരം .
നമുക്ക് സ്വപ്‌നങ്ങള്‍ വില്‍ക്കുന്ന -
കൊടിമരം വേണ്ടിനി - പണം - കായ്ക്കുന്ന
മറു മരം മതിയിനി .
മടുത്ത പ്രണയവും -
കടുത്ത ധന മോഹവും -
കുഴിയില്‍ വീഴ്ത്താതെ നോക്കുക .
നമുക്ക് പിരിയാം -
കിനാവുകള്‍ കാണാതെ .
മൌനം - മാത്രം മരണം -
വരെയും .........!
......ഫൈസല്‍ പകല്കുറി

ഞാന്‍ ഭയക്കുന്നത് -

ഞാന്‍ ഭയക്കുന്നത് -
കാലത്തെയല്ല , പിന്നെയോ -
പ്രപഞ്ചത്തെ .
തണുത്തുറഞ്ഞയീ മുറിയെന്യ്ക്ക് -
തടവറ - തെല്ലും വെളിച്ചം കടക്കാത്ത
മനസ്സിലും മുറിയിലും -
മൌനം നോവുകള്‍ പെറുന്നു .

പുറത്തെ കത്തുന്ന ചൂടിലുരുകുന്ന -
മണല്‍തരികളില്‍ - അമര്‍ത്തി ചവുട്ടി
അവള്‍ അകന്നു പോയപ്പോള്‍ ഇത്തിരി
മൌനം ചത്തതും -
ഇമ്മിണി കരഞ്ഞതും -
വിരഹാര്‍ദ്ര ഹൃദയത്തിന്‍ വിലാപം .

വര്‍ഷങ്ങള്‍ പോയതും -
മഴയേറെ - പെയ്തതും വെറുതെ .
വിരല്‍ തൊട്ടവള്‍ , ഉണര്‍ത്തിയ -
ലോല മനസ്സിലിന്നും മായാത്ത
ഓര്‍മ്മകള്‍ - അഗ്നിയായി - ജ്വലിയ്ക്കുന്നു.

ശീതള - ചായയില്‍
മഴവില്ലുപോലവള്‍ -
മാഞ്ഞും തെളിഞ്ഞും - വിരിഞ്ഞാ മണല്‍ -
കാട്ടില്‍ -
സ്നേഹത്തിന്‍ -അര്‍ഥം പഠിപ്പിച്ച
മാലാഖ പോലവള്‍ .
പ്രണയമോ -കാമമോ - കാലമോ
വികൃതിയോ -
ഒന്നുമറിയാതെ കലങ്ങിയ കണ്ണുമായി -
യാത്ര പറഞ്ഞതും - കാണാന്‍
കൊതിയ്ക്കാതെ ചിന്തയെ - തടവിലടച്ചതും
എന്തിനായി................?

തണുത്തു മരവിച്ച -
മുറിയിലെ ജാലകം മെല്ലെ തുറന്നു ഞാന്‍ -
അകലേയ്ക്ക് നോക്കി -
ചുടു കാട്ടിലേയ്ക്ക് , എന്ന പോല്‍ .........................!
********ഫൈസല്‍ പകല്കുറി ****************